Thursday, April 23, 2009

പ്രണയം

അപ്പൂപ്പന്‍ താടിയെപ്പോലെയായിരുന്നു
വലിയൊരു കൊമ്പില്‍ കുരുങ്ങി
കാറ്റിന്‍ ചുമലിലേറാമായിരുന്നു
മഴയില്‍ പതിക്കുന്നതിനുമുമ്പ്

5 comments:

ഞാന്‍ ഹേനാ രാഹുല്‍... said...

കാറ്റിന്‍ ചുമലിലേറാമായിരുന്നു
മഴയില്‍ പതിക്കുന്നതിനുമുമ്പ്

കോവാലകൃഷ്ണൻ said...

എന്താ ഉദ്ദേശിച്ചത്? അല്ലെങ്കിൽ എന്തിനാ ശ്രമിച്ചത്? കവിത എഴുതാനാണൊ?
.
ഒന്നുകിൽ ആശയം വേണം അല്ലെൽങ്കിൽ ഭാഷ വേണം.ഇതിൽ അതു രണ്ടുമില്ല. എന്തെങ്കിലും എഴുതി അതിനെ കവിത എന്ന് വിളിച്ചാൽ അത് കവിതയാകില്ല.(ഉപ്പ് പത്രത്തിനു പുറത്ത് പഞ്ചസാര എന്ന് എഴുതി വെച്ചത് കണ്ട്,അത് എന്തിനെന്ന് ചോദിച്ചപ്പോൾ ഉറുമ്പുകളെ പറ്റിയ്ക്കാനാ‍ണെന്ന് പറഞ്ഞു ഒരാൾ).

ഒരുപാട് ഫോളൊവേർസ് ഒക്കെ ഉണ്ടല്ലൊ. എന്റ്താ രഹസ്യം? ഒരു സ്ത്രീ നാമം കണ്ടാൽ ആളു കൂടുന്നത് ബൂലോഗത്തിൽ പുതിയ കാര്യമല്ല.

കഷ്ടം

കാദംബരി said...

എനിക്കു മനസ്സിലാകുന്നു...ഈ വരികളിലെ നൊമ്പരം.

മണിലാല്‍ said...

ഒന്നുമില്ലായ്മയില്‍ നിന്നും കവിത നിവര്‍ത്താനുള്ള അത്ഭുതവിദ്യ...കവിതയിലൂടെ പോയപ്പോള്‍ തോന്നി.പഴഞ്ചന്‍ വിചാരങ്ങളെ അവഗണിക്കുക.ഇപ്പോഴത്തെ ഊര്‍ജ്ജത്തില്‍ അടയിരിക്കുക.സ്നേഹത്തോടെ

നരിക്കുന്നൻ said...

ഈ നാലു വരികളിൽ പറയാതെ പറഞ്ഞ വാക്കുകൾ മുഴുവനായി കിട്ടിയില്ലങ്കിലും മനസ്സിലാകുന്നു. ഇനി ഉണക്കിയെടുത്താലും പറക്കില്ല ഈ അപ്പൂപ്പൻ താടി. മഴയിൽ പതിച്ച് പോയില്ലേ.